അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്.
ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. മൂന്നാല് വർഷം മുമ്പ് ഞാൻ കടന്ന് പോയ മാനസിക നില നോക്കുമ്പോൾ ഞാൻ ഇവിടെ ഇല്ലാതിരിക്കാൻ എല്ലാ ചാൻസുമുണ്ടായിരുന്നു എന്നും ചിലപ്പോൾ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാൻ മിസ് ചെയ്തേനെ. ജീവിതം മിസ് ചെയ്തേനെ എന്നുമാണ് താരം പറയുന്നത്.
ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല എന്നും താൻ ഇപ്പോഴും ഇവിടെയുണ്ടെന്നത് തനിക്ക് തന്നെ അവിശ്വസനീയമാണെന്നും താരം കൂട്ടിച്ചേർത്തു. താനിപ്പോൾ പഴയ ആംഗ്രി യംങ് വുമൺ അല്ല. ദേഷ്യമുണ്ട്, പക്ഷെ ഞാനെങ്ങനെയാണെന്നതിൽ മാറ്റം വന്നു. ഇരുപതുകളിലുള്ള ദേഷ്യവും വിഷമവുമെല്ലാം ഇപ്പോൾ മാറി എന്നും താരം പറയുകയുണ്ടായി.
പക്ഷെ പഴയ വ്യക്തിയിൽ നിന്നും ഒന്നും മാറ്റേണ്ടിയിരുന്നെന്ന് ഇപ്പോൾ തോന്നുന്നില്ല. അന്നത്തെ തന്റെ സ്വഭാവമാണ് തന്നെ ഇന്നത്തെ പാർവതിയിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞു കടുത്ത സൈബർ ആക്രമണം നേരിട്ട ഘട്ടത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത് എന്നും തന്നെ പിന്തുണച്ചവരെല്ലാം നാളെ തങ്ങൾക്കും ഇങ്ങനെ സംഭവിക്കാം എന്ന് തോന്നി വന്നവരാണെന്നും താരം പറഞ്ഞു. വളരെ പ്രസക്തമായ അഭിമുഖം വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.