സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. അത്തരത്തിൽ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് ഹില. Asla. Marley എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തരതിബറ്റ് വിവാഹം കഴിഞ്ഞത്. ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രെറ്റി കൾ വിവാഹത്തിൽ പങ്കെടുക്കുകയും ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോൾ വിവാഹത്തിന് തട്ടമിടാത്തതിന് താരത്തെ സോഷ്യൽ മീഡിയയിൽ ഒരുപാട് പേര് വിമർശിക്കുന്നുണ്ട്. താരം മതം ഉപേക്ഷിച്ചുവോ എന്നും പലരും ചോദിച്ചു.
ഇങ്ങനെയുള്ള കമന്റുകൾക്ക് താരം മറുപടി പറയുകയാണ് ഇപ്പോൾ. എല്ലാ മതത്തിലും എല്ലാ കള്‍ച്ചറിലും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്നും എന്റെ മതത്തില്‍ എല്ലാം അതേപടി ചെയ്യുന്ന ആളുകളോട് എനിക്ക് എന്നും ഇഷ്ടവും ബഹുമാനവും മാത്രമേ ഉള്ളൂ എന്നുമാണ് താരം പറയുന്നത്. എല്ലാം പെര്‍ഫെക്ടായ ആളുകള്‍ എന്നെ കുറ്റപെടുത്തിക്കോട്ടെ എന്നും ഞാന്‍ ഒരു മതത്തെയും തള്ളിപറഞ്ഞിട്ടുമില്ല, എന്നെ പള്ളിയില്‍ നിന്നും പുറത്താക്കിയിട്ടുമില്ല എന്നും താരം വ്യക്തമാക്കി.
തന്റെ നിക്കാഹ് നടത്തിയത് പള്ളിയില്‍ വച്ചാണെന്നും അവിടെ ആര്‍ക്കും ഇല്ലാത്ത പ്രശ്‌നമാണ് കാണുന്നവര്‍ക്കെന്നും അവരോട് തനിക്കൊന്നും പറയാനില്ലെന്നും താരം പറയുകയുണ്ടായി. തോട്ടത്തിന്റെ വിഷയത്തിൽ മുറവിളി കൂട്ടുന്നവരോട് ഞാൻ തലയിൽ തട്ടം ഇട്ടാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോവോ എന്നും സ്വര്‍ഗ്ഗം ആണേലും നരകം ആണേലും ഞാന്‍ മാത്രമാണ് അനുഭവിക്കുന്നത്. അതില്‍ മറ്റാരും ബോദര്‍ ചെയ്യേണ്ട കാര്യമില്ല എന്നുമാണ് താരത്തിന് പറയാനുള്ളത്.
തലയില്‍ തട്ടമിട്ടുകൂടേ എന്ന് ചിലരൊക്കെ ഉപദേശിക്കാറുണ്ടെന്നും അത് ചിലര്‍ സ്‌നേഹം കൊണ്ട് പറയുന്നതായിരിക്കും എന്നും നീ നശിച്ചു പോകുമെന്നൊക്കെ ശപിക്കുന്നവരെ മതം പഠിപ്പിക്കുന്നത് ഇതാണോ എന്നും തർക്ക് ചോദിക്കുന്നു. താന്‍ പഠിച്ചത് എല്ലാ മതങ്ങളേയും ഒരുപോലെ കാണാനാണെന്ന് ഭർത്താവ് അംജുവും പറയുന്നുണ്ട്. തലയില്‍ തട്ടം ഇട്ടു നടന്നാല്‍ ഇപ്പോള്‍ കിട്ടുന്നതിനെക്കളും സപ്പോര്‍ട്ട് എനിക്ക് കിട്ടും എന്നാല്‍ മറ്റുള്ളവരെ ഇംപ്രസ് ചെയ്യിച്ച് ഞാന്‍ അല്ലാതെ ആകാന്‍ താത്പര്യമില്ലെന്നതാണ് ഈ വിഷയത്തില്‍ താരത്തിന്റെ നിലപാട്. എന്തായാലും എപ്പോഴെയത്തെയും പോലെ ഈ വാക്കുകളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.