സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശോഭന. അഭിനേത്രി എന്ന നിലക്ക് ഒപ്പം തന്നെ ഭരതനാട്യം നർത്തകിയായും അറിയപ്പെടുന്നു. ഹിന്ദി കന്നട ഇംഗ്ലീഷ് തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയും അഭിനയിച്ചത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത് അഭിനയ മികവു കൊണ്ട് തന്നെയാണ്. അത്രത്തോളം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.
രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡ് , എന്നുതുടങ്ങി മറ്റൊരുപാട് ചെറുതും വലുതുമായ അവാർഡുകളും അംഗീകാരങ്ങളും താരത്തിന് അഭിനയം മേഖലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ശോഭനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ആണ് നടന്നു കൊണ്ടിരിക്കുന്നത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടിക്കെതിരെ വിമർശനം ഉയരുന്നത്. എന്തിനാണ് മോദിക്കൊപ്പം വേദി പങ്കിട്ടത് എന്ന ചോദ്യമാണ് തരത്തിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്.
തൃശൂരിൽ ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ ആണ് ശോഭന പങ്കെടുത്തത്. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നത് അദ്യമായാണെന്നും പരിപാടി അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് ശോഭന സദസ്സിൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി എന്ന് പറഞ്ഞാണ് ശോഭന സംസാരിച്ചത്.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന സംസാരത്തിൽ പറഞ്ഞു. ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും താരം സംസാരത്തിനിടെ പറഞ്ഞിട്ടുണ്ട്.
എന്തായാലും താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ശീത ശ്യാം പങ്കുവെച്ച കമന്റ് വൈറലായത്. ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത് എന്നാണ് ശീതൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് താഴെ ഒരുപാട് പേരാണ് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തിയിട്ടുള്ളത്.