മലയാളത്തിൽ ഒരുപിടി നല്ല സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നായകനാണ് ഉണ്ണി മുകുന്ദൻ കഴിഞ്ഞ മാളികപ്പുറം എന്ന സിനിമ ഒരുപാട് പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെയും സ്നേഹ വായ്പ്പോടെയും സ്വീകരിച്ച സിനിമയായിരുന്നു. താരത്തിന്റെ കരിയറിൽ ആ സിനിമ വലിയ ഒരു സ്ഥാനം വഹിക്കും എന്നത് തന്നെ തീർച്ചയാണ് അത്രത്തോളം മികച്ച അഭിനയ വൈഭവങ്ങൾ താരത്തിന് ആ സിനിമയിലൂടെ നീളം പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ അതിനെ സ്വീകരിക്കുകയും ചെയ്തത്.
എന്നാൽ കരിയറിൽ ഗ്രോത്ത് ഉണ്ടാകാൻ വേണ്ടിഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിച്ചു എന്ന ഒരു വിമർശനമാണ് ഇപ്പോൾ താരത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഒരു സിനിമ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിലൂടെയാണ് താരത്തിന് താരത്തിനെതിരെയുള്ള വിമർശനങ്ങൾ പ്രേക്ഷകർ അറിയുന്നത്.
സിനിമാ ഗ്രൂപ്പില്‍ വന്ന കുറിപ്പ്: ”മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.
പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു.
അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്..” സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പ് കണ്ട് താരം മിണ്ടാതിരുന്നിട്ടില്ല തന്റെ പ്രതികരണം വളരെ പക്വമായി തന്നെ താരം അറിയിച്ചിരിക്കുകയാണ്. കുറുപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചതിനുശേഷം പോസ്റ്റ് അപ്രൂവ് ചെയ്ത ഗ്രൂപ്പിനെതിരെയാണ് താരത്തിന്റെ പ്രധാന പരാതി രേഖപ്പെടുത്തിയിട്ടുള്ളത്.
ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ്: ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി ‘മൂവി സ്ട്രീറ്റിനെ’ കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
”മാളികപ്പുറം ഒരു അജണ്ടയുള്ള സിനിമായാണെന്ന് കരുതുന്നവര്‍ക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു എന്നെ ഈ പോസ്റ്റില്‍ ചിത്രീകരിച്ചത് പോലെ മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും നിങ്ങള്‍ വര്‍ഗീയവാദികള്‍ ആക്കിയിരിക്കുകയാണ്.
കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പായി മൂവി സ്ട്രീറ്റിനെ കരുതുന്നില്ല. ജയ് ഗണേഷ് ആഗസ്റ്റ് 11 ന് റിലീസ് ചെയ്യും. നിങ്ങളെ രസിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റായിരിക്കും അത്. കുടുംബത്തോടൊപ്പം കാണൂ”
സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിനെതിരെയുള്ള വിമർശനങ്ങളും താരത്തിന്റെ പ്രതികരണവും എല്ലാം ചർച്ചയായപ്പോൾ സന്തോഷ് പണ്ഡിറ്റ് താരത്തിന് പിന്തുണ നൽകിക്കൊണ്ട് രംഗത്തെത്തിരിക്കുകയാണ്. ഹലോ ഡിയര്‍, ഇത്തരം സ്വഭാവമുള്ള അലവലാതികള്‍ക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്റ്റ് എന്തിനാണ് share ചെയ്യുന്നത് ? ഇത് എഴുതിയവര്‍ക്കു വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാല്‍ തന്നെ അറിയാമല്ലോ.. ‘മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം..കൂള്‍ ഡിയര്‍, ഞാനുണ്ട് കൂടെ എന്ന കമന്റ് രേഖപ്പെടുത്തി കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ പിന്തുണ അറിയിച്ചത്.