മലയാളം ബിഗ് ബോസ് സീസൺ 5 അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. ഒരുപാട് പേർ മത്സരാർത്ഥികളായി വന്നു പുറത്താക്കപ്പെടുകയും, നല്ല മത്സരാർത്ഥികൾ നല്ല രീതിയിൽ ഗെയിം കളിച്ചു ബിഗ് ബോസ് വീടിനകത്ത് തന്നെ നിൽക്കുകയും ചെയ്യുന്നുണ്ട്. ഫൈനൽ സ്റ്റേജിലേക്ക് എത്തി നിൽക്കുന്ന സമയത്ത് ആരായിരിക്കും വിജയി എന്ന ആകാംക്ഷയിലാണ് ആരാധകർ.
കുറച്ചു മുൻപ് ബിഗ് ബോസിലെ മത്സരാർത്ഥിയായ അനിയൻ മിഥുനുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായി നടന്നിരുന്നത്. സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നു പറയേണ്ട ഒരു ടാസ്കിൽ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങളാണ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മിഥുൻ പറഞ്ഞത്. കാശ്മീരിൽ തനിക്കുണ്ടായ അനുഭവം ആണ് അദ്ദേഹം അനുഭവം എന്ന നിലയിൽ പറഞ്ഞത്.
പ്രണയവും, കാമുകിയുടെ മരണവും തുടങ്ങിയ കാര്യങ്ങളൊക്കെ അനുഭവങ്ങളിൽ അദ്ദേഹം പറയുകയുണ്ടായി. പക്ഷെ ഇത് അദ്ദേഹം പറഞ്ഞ നുണയാണെന്ന് തെളിയിക്കുന്ന രൂപത്തിൽ ബിഗ് ബോസിന്റെ അവതാരകനായ സൂപ്പർസ്റ്റാർ മോഹൻലാൽ വരെ അനിയൻ മിഥുൻ എതിർത്തു. പിന്നീട് സോഷ്യൽ മീഡിയയിൽ അനിയൻ മിഥുനെതിരെ വ്യക്തമായ സൈബർ ആക്രമണങ്ങൾ വരെയുണ്ടായി.
ഒരുപാട് സോഷ്യൽ മീഡിയ ചർച്ചകളും ടിവി ചാനലിലെ ചർച്ചകൾ വരെ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. പല രാഷ്ട്രീയ നേതാക്കൾ വരെ ഈ വിഷയത്തിൽ അഭിപ്രായം പറയുകയും ചെയ്തു. വുഷു ലോക ചാമ്പ്യൻ എന്ന നിലയിലാണ് ബിഗ് ബോസ് ഹൗസിലേക്ക് അനിയൻ മിഥുൻ കയറി വന്നത്. ഇതിൽ വരെ സംശയങ്ങൾ പ്രകടിപ്പിക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ മുന്നോട്ടു വന്നിരുന്നത്.
ഇത്രയൊക്കെ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യയും നടന്നിട്ടും അനിയൻ മിഥുന് സപ്പോർട്ടുമായി ചിലർ മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാൻഡ്ഫിനാലെയോടനുബന്ധിച്ച് പുറത്തു പോയവർ ബിഗ് ബോസിന്റെ അതിഥികളായി എത്തിയിരുന്നു. എല്ലാവരും ഉള്ള ഒരു വേദിയിൽ മിഥുൻ തന്റെ അബദ്ധതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ആർമി കഥ കയ്യിൽ നിന്ന് പറഞ്ഞതാണ് എന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ അത് പറ്റിപ്പോയി എന്നും ഒരുപാട് സൈബർ ആക്രമണങ്ങൾ തനിക്കെതിരെ ഉണ്ടായി എന്നും സോഷ്യൽ മീഡിയയിൽ ഈ വിഷയം എത്രത്തോളം വൈറലായിരുന്നു എന്നത് ഞാൻ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് എന്നും കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ഈ വിഷയത്തിൽ മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായി എന്നും എല്ലാവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു എന്നുമാണ് മിഥുൻ പറഞ്ഞത്.