ഗായത്രി രഗുറാം ഒരു ഇന്ത്യൻ മുൻ രാഷ്ട്രീയക്കാരിയും കൊറിയോഗ്രാഫറും ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചിട്ടുള്ള മുൻ നടിയുമാണ്.. 2015 നവംബറിൽ താരത്തെ ഭാരതീയ ജനതാ പാർട്ടിന്റെ തമിഴ്‌നാട്ടിലെ കലാവിഭാഗം സെക്രട്ടറിയായി നിയമിച്ചു. താരം നേരത്തെ 2014ൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നിരുന്നു.
താരം 2020 ജൂലൈയിൽ തമിഴ്‌നാട് ബിജെപിയുടെ കലാ സാംസ്‌കാരിക വിഭാഗത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജെപിയില്‍ നിന്ന് അടിവരാജി വെച്ചിരുന്നു. സ്ത്രീകൾ പാർട്ടിയിൽ’ നേതാവിന്റെ കീഴിൽ സുരക്ഷിതരല്ല എന്ന് ആരോപിച്ചുകൊണ്ടാണ് താരം പാർട്ടി വിട്ടിരുന്നത് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.
ഇപ്പോൾ താരം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയിലേക്ക് താരം 1380 രൂപ സംഭാവന നല്‍കിയതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഇതോടൊപ്പം സാമൂഹിക മാധ്യമമായ എക്‌സില്‍ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമര്‍ശനവും താരം ഉന്നയിച്ചിട്ടുണ്ട് എന്നത് ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾക്ക് അടിവരയിടുകയാണ്. കോണ്‍ഗ്രസിന്റെ 138ാം വാര്‍ഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്‍ഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുമതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക എന്നാണ് താരം എക്‌സില്‍ കുറിച്ചത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപിച്ചതിനെ കൂടാതെ ഒരുവിഭാഗം തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം നടത്തുമ്പോള്‍ നേതൃത്വം നടപടിയെടുക്കുന്നില്ല എന്നും താരം ആരോപണം ഉന്നയിക്കുന്നുണ്ട്. അണ്ണാമലൈയെ നുണയനെന്നാണ് താരം വിശേഷിപ്പിച്ചത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നെന്നും താരം പറഞ്ഞിട്ടുണ്ട്.