You are currently viewing എപ്പോഴും പുഞ്ചിരിച്ച മുഖം; നൊമ്പരമായി വിഷ്ണു പ്രിയയുടെ റീലുകൾ

എപ്പോഴും പുഞ്ചിരിച്ച മുഖം; നൊമ്പരമായി വിഷ്ണു പ്രിയയുടെ റീലുകൾ

കേരളത്തെ ഒട്ടാകെ നടുക്കിയ സംഭവമാണ് കണ്ണൂർ പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയയുടെ മരണം. പ്രണയ പകയാണ് കൊലപാതകത്തിന് കാരണം എന്ന വാർത്തയും കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവിനെ സംശയിക്കുകയും തെളിവുകൾ സഹിതം അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. വിഷ്ണുപ്രിയയുടെ സുഹൃത്തായിരുന്നു പ്രതി. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു എങ്കിലും പിന്നീട് പ്രണയത്തിൽ നിന്ന് വിഷ്ണു പ്രിയ പിന്തിരിഞ്ഞു എന്നും അതിന്റെ പകയാണ് ആണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അനുമാനിക്കുന്നു.

വീട്ടിൽ കയറി മുൻകാമുകൻ വെട്ടി കൊലപ്പെടുത്തി എന്ന വാർത്ത കേരളത്തിൽ ഒന്നാകെ നടുക്കിയിരിക്കുകയാണ്. പാനൂരിൽ അതിക്രൂരമായി പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണർന്നത്. കഴുത്തറുത്ത നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വിഷ്ണുപ്രിയ തന്റെ സുഹൃത്തിനോട് വീഡിയോ കോളിൽ സംസാരിക്കുന്നതിനിടയിലാണ് പ്രതി വീട്ടിൽ എത്തുന്നതും കൃത്യം നടക്കുന്നതും. സുഹൃത്തായതു കൊണ്ടുതന്നെ വീഡിയോ കോളിൽ പ്രതിയുടെ പേര് വിളിക്കുന്നുണ്ട്. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

അതിനുശേഷം സുഹൃത്താണ് മറ്റു സുഹൃത്തുക്കളെയും ബാക്കിയുള്ള വരെയും അറിയിച്ചിരിക്കുന്നത്. വീഡിയോ കാൾ ഓൺ ആയിരിക്കുന്ന സമയത്ത് പ്രതി വന്നതു കൊണ്ടും പ്രതിയുടെ പേര് ഉറക്കെ വിഷ്ണു പ്രിയ പറഞ്ഞതു കൊണ്ടും വളരെ പെട്ടെന്ന് പ്രതിയെ കണ്ടുപിടിക്കാൻ കഴിഞ്ഞു. പ്രണയ പ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രാവിലെ 10 മണിയോടെ ആണ് കൃത്യം നടന്നതെന്നാണ് കരുതുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി വീട്ടിലെ എല്ലാവരും പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് കൃത്യത്തിന് പ്രതീ തെരഞ്ഞെടുത്തത്.

പ്രണയിക്കാൻ സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ പ്രണയത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ, മാറി നിൽക്കാനും സ്വാതന്ത്ര്യം വേണമെന്ന് പലരും എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇത്തരത്തിലുള്ള കൊലപാതകങ്ങളിലൂടെയും മറ്റും അതിക്രമങ്ങളിലൂടെയും ജീവൻ പോകുപോഴാണ് അക്കാര്യം വലിയ ചർച്ച ആകുന്നതും പ്രാധാന്യമുള്ള സംഭവമായി മനസ്സിലാക്കുന്നതും. പതിനെട്ടോളം മുറിവുകളുണ്ട് വിഷ്ണുപ്രിയയുടെ ശരീരത്തിൽ എന്നാണ് പോലീസിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു.

നാട്ടുകാർക്കും സുഹൃത്തുക്കൾക്കും എല്ലാം വലിയ പ്രിയങ്കരിയായിരുന്നു വിഷ്ണുപ്രിയ. എപ്പോഴും ചിരിച്ച മുഖവുമായി മാത്രം കാണുന്ന വിഷ്ണുപ്രിയയുടെ അകാല മരണവും അതീവ ദാരുണമായ രീതിയിലുള്ള അന്ത്യവും വലിയതോതിൽ നാട്ടുകാരെയും സുഹൃത്തുക്കളെയും ബാധിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എപ്പോഴും സുഹൃദ്ബന്ധം പുതുക്കിയും സൗമ്യമായി പുഞ്ചിരിച്ചും പെരുമാറിയും കടന്നുപോകുന്ന വിഷ്ണു പ്രിയയുടെ മൃതദേഹം ഇങ്ങനെയൊരു അവസ്ഥയിൽ കാണേണ്ടി വന്നതിൽ അതീവ ദുഖിതരാണ് എല്ലാവരും. വിഷ്ണുപ്രിയ ചെയ്ത അതിമനോഹരമായ ഇൻസ്റ്റാഗ്രാം റീലുകളെല്ലാം ഇപ്പോൾ സുഹൃത്തുക്കൾ ഷെയർ ചെയ്യുന്നുണ്ട്. ഇപ്പോൾ ആ റീലു കളെല്ലാം കാഴ്ചക്കാർക്ക് നൊമ്പരം ആവുകയാണ്.

Leave a Reply