You are currently viewing കെഎസ്ആർടിസിയിൽ നടന്ന നഗ്നത പ്രദർശനത്തിൽ സവാദ് പറയുന്നത് കേൾക്കൂ… നിയമം ഒരാൾക്ക് മാത്രം അനുകൂലമായി പോകുമ്പോൾ തെറ്റ് ചെയ്യാത്തവരുടെ ജീവിതം കൂടി നശിക്കുകയാണ്…

കെഎസ്ആർടിസിയിൽ നടന്ന നഗ്നത പ്രദർശനത്തിൽ സവാദ് പറയുന്നത് കേൾക്കൂ… നിയമം ഒരാൾക്ക് മാത്രം അനുകൂലമായി പോകുമ്പോൾ തെറ്റ് ചെയ്യാത്തവരുടെ ജീവിതം കൂടി നശിക്കുകയാണ്…

തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഉണ്ടായ നഗ്നത പ്രദർശനം വലിയ തോതിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വാർത്ത മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുമാർ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ കോഴിക്കോട് സ്വദേശി സവാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുപാട് കോളിളക്കങ്ങളാണ് ഇതിനെ തുടർന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുവ നടിയുടെ പരാതിയെ തുടർന്നാണ് സവാദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നഗ്നത പ്രദർശിപ്പിച്ചു എന്നാണ് പരാതി. ഇൻസ്റ്റാഗ്രാമിൽ മസ്താനി എന്ന പേരിൽ അറിയപ്പെടുന്ന നന്ദിത ശങ്കർ എന്ന യുവ സെലിബ്രേറ്റിയാണ് പരാതിക്കാരി. ഇതിന് തുടർന്ന് ഒരുപാട് കോളിളക്കങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടത്. അറസ്റ്റിനു ശേഷവും സവാദ് എന്ന യുവാവിനെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു

പിന്നീട് ലോകത്തെവിടെയെങ്കിലും ഇതുപോലെയുള്ള സംഭവങ്ങളോ അതല്ലെങ്കിൽ ഇതിന് സമാനമായ സംഭവങ്ങളോ നടന്നാൽ സവാദിന ടാഗ് ചെയ്യുന്ന ഒരു അവസ്ഥ വരെ ഉണ്ടായി. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയോ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയോ ചെയ്തിരുന്നില്ല. എല്ലാം മനസ്സിലാക്കി തന്റെ കൂടെ നിന്നവർ ഒരുപാടുണ്ട് എന്ന് അത്തരത്തിലുള്ള മെസ്സേജുകൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും സവാദിപ്പോൾ പറയുന്നുണ്ട്.

കൂടാതെ യുവനടിയിൽ നിന്നും ഇത്തരത്തിലുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചവർ തനിക്ക് ഈ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചോളൂ എന്നിട്ട് താങ്കളുടെ നിരപരാധിത്വം തെളിയിക്കു എന്ന് പറഞ്ഞു മെസ്സേജ് അയച്ചിട്ടുണ്ട് എന്നും പക്ഷേ എനിക്ക് എന്റെ നിരപരാധിപത്യം തെളിയിക്കാൻ അതിന്റെ ഒന്നും ആവശ്യമില്ല എന്നുമാണ് ഇപ്പോൾ സവാദ് പറയുന്നത്. അങ്കമാലിയിൽ നിന്ന് കയറി അത്താണിയിലാണ് ഞാൻ ഇറങ്ങുന്നത് അതിനിടയിലുള്ള വെറും 10 മിനിറ്റ് യാത്രയ്ക്കിടയിലാണ് ഇത് സംഭവിച്ചത് എന്നത് തന്നെ ഈ കൊട്ടിഘോഷിക്കപ്പെട്ട കാര്യങ്ങൾ കളവാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് എന്ന് സവാദ് പറയുന്നുണ്ട്.

ഒരുപാട് ദീർഘ നേരത്തോടെയുള്ള വീഡിയോകളും മറ്റും എല്ലാം പോസ്റ്റ് ചെയ്യുന്നതും പരാതി പറയുന്നതും എല്ലാം വെറും 10 മിനിറ്റ് യാത്രയെ ചൊല്ലിയാണ് എന്നത് നിങ്ങൾ ഓർക്കണം എന്ന് സവാദ് വീണ്ടും പറയുന്നുണ്ട്. അതിന് ശേഷം രണ്ട് യാത്രക്കാരികളായ സ്ത്രീകളുടെ ഇടയിലേക്ക് ഞാൻ തള്ളി കയറിയിരുന്നു എന്ന വാക്കുകൾ ഒരിക്കലും ബുദ്ധിയുള്ളവർക്ക് ശരിയാണ് എന്ന് തോന്നുകയില്ല എന്നും നമ്മുടെ കെഎസ്ആർടിസിയിൽ അതിനുള്ള സ്ഥലം ഇല്ല എന്നും അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങുകയാണ് എന്ന് സൈഡിൽ ഇരിക്കുന്ന സ്ത്രീ പറഞ്ഞതു കൊണ്ടാണ് ഞാൻ മദ്യഭാഗത്ത് ഇരുന്നത് എന്നും സവാദ് വളരെ കൃത്യമായി ഇപ്പോൾ തന്നെ ലൈവ് വീഡിയോയിൽ പറയുകയാണ്.

അതിനുശേഷം ഇറങ്ങി ഓടിയത് എന്നെ തല്ലി ചതിച്ചു വെറും ഒരു കുറ്റവാളി പോലെ പോലീസിൽ ഏൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് കരുതി സെൽഫ് പ്രൊട്ടക്ഷൻ വേണ്ടിയായിരുന്നു എന്നും അവർ കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ പറഞ്ഞത് ഇയാൾ ഒന്നും ചെയ്തിട്ടില്ലല്ലോ തെറ്റ് ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു എന്നും സവാദ് പറയുന്നുണ്ട്. പക്ഷേ അതിനിടയിൽ നടന്ന കാര്യങ്ങൾ അവർ വീഡിയോയിൽ നിന്ന് കട്ട് ചെയ്തിട്ടുണ്ട് എന്നും സവാദ് വീഡിയോയിൽ പറയുന്നു. എന്തായാലും സവാദിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply