പലതവണ അവശനിലയിലായി, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല; കണ്ണു നനയിപ്പിക്കും ഷാരോൺ
പാറശ്ശാലയിലെ യുവാവിന്റെ മര ണം ഹൃദയ ഭേതകമാണ്. പ്രണയം നടിച്ച് കാമുകനെ കൊ ല പ്പെടുത്തിയ കാമുകിയെ ആണ് വാർത്താ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഷായത്തിൽ വിഷം നൽകിയാണ് കാമുകി തന്നെ കാമുകനെ കൊ ല പ്പെടുത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. നെയ്യൂരിലെ ഒരു സ്വകാര്യ കോളേജിൽ ബിഎസ്ഇ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ. ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട സൗഹൃദത്തിൽ ആവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത ഗ്രീഷ്മയാണ് ഷാരോണിനെ കൊ ല പ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു.
എന്നാൽ ഷാരോണമായുള്ള ബന്ധത്തെ ഗ്രീഷ്മയുടെ മാതാപിതാക്കളും വീട്ടുകാരും അതികഠിനമായി തന്നെ എതിർത്തിരുന്നു എന്നും വിവാഹം കഴിക്കുകയാണെങ്കിൽ ഞങ്ങൾ ആ ത്മ ഹ ത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പറയുന്നുണ്ട്. അതിനിടയിൽ വീട്ടുകാർ അറിയാതെ വാട്സ്ആപ്പ് വഴിയും ഫോൺകോളുകൾ വഴിയും ആണ് ഇരുവരും പ്രണയം തുടർന്നത്. ഇതിനിടയിൽ ഗ്രീഷ്മക്ക് നല്ലൊരു വിവാഹാലോചന വന്നതിലൂടെ ഗ്രീഷ്മ പിന്മാറിയിരുന്നു എന്നും പറയപ്പെടുന്നു.
നവംബറിന് മുൻപ് വിവാഹം കഴിച്ചാൽ ആദ്യ ഭ ർ ത്താവ് മരണപ്പെടുമെന്ന് ഒരു ഒരു ജോത്സ്യൻ പ്രവചിച്ചിരുന്നു എന്നും അത് ഗ്രീഷ്മ ശാരോനുമായി പങ്കുവെച്ചിരുന്നു എന്നും പറയുന്നവരുണ്ട്. പക്ഷേ ഇരുവരും വിവാഹം ചെയ്തിട്ടുണ്ട് എന്നും ജയേഷന്റെ വീട്ടിൽ വച്ചാണ് താലികെട്ടിയത് എന്നും അതിനെ സൂചിപ്പിക്കുന്നതും തെളിയിക്കുന്നതുമായ ഫോട്ടോകൾ ഷാരോണിന്റെ മൊബൈലിൽ ഉണ്ട് എന്നും പറയുന്നുണ്ട്.
എന്നിട്ടും ഷാരോണിന് വകവരുത്താൻ തീരുമാനിച്ച ഗ്രീഷ്മയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ പഴിചാരാണോ അവസാന ശ്വാസം വരെയും ശ്രമിച്ചിട്ടില്ല എന്നതാണ് ഇപ്പോൾ വാർത്ത കേൾക്കുന്നവരെ മൊത്തം കണ്ണീരിൽ ആഴ്ത്തുന്നത്. കഷായം കുടിച്ച വിവരം പോലും ആശുപത്രി ജീവനക്കാരോടോ ഡോക്ടേഴ്സ്നോടോ പറയാൻ ഷാരോൺ തയ്യാറായിട്ടില്ല എന്നും വീട്ടിൽ നിന്ന് ഡേറ്റ് കഴിഞ്ഞ ഒരു ജ്യൂസ് കുടിച്ചിരുന്നു. അതു കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത് എന്നുമാണ് ഷാരോൺ ആശുപത്രിയിൽ പറഞ്ഞ വിവരം.
ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് വിഷം നൽകുന്നത്. കഷായത്തിൽ വിഷം ചേർത്ത ഷാരോണിന് വളരെ പെട്ടെന്ന് തന്നെ അസ്വസ്ഥതകൾ പ്രകടമാവുകയും പച്ച കളറിൽ ഛർദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് അവശനിലയായി ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ വിഷം സ്ഥിരീകരിച്ചു എന്നും ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നു ആശുപത്രി ജീവനക്കാരും പറയുന്നുണ്ട്. എന്തായാലും ഈ കാമുകൻ ആത്മാർത്ഥതയോടെ പ്രണയിക്കുന്നവർക്കിടയിൽ കണ്ണീരോർമ്മയാണ്.