മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയായ ഒരു പേരാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെതായ അഭിപ്രായങ്ങൾ സമൂഹത്തിനു മുമ്പിൽ വളരെ ധൈര്യപൂർവ്വം തുറന്നു പറയാൻ ഇതുവരെ കാണിച്ച മനസ്സും തന്റേടവും തന്നെയാണ് താരത്തെ മറ്റുള്ളവർക്കിടയിൽ വളരെ പെട്ടെന്ന് അറിയപ്പെടുന്ന വ്യക്തിത്വം ആക്കി മാറ്റിയത്. ഒരുപാട് വൈറലായ പ്രസ്താവനകൾ താരം ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നത് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി ആവാൻ വളരെ പെട്ടെന്ന് സഹായിച്ചു.
സമകാലീനമായ സംഭവങ്ങളിൽ അഭിപ്രായങ്ങൾ വ്യക്തമാക്കിക്കൊണ്ട് താരം ഒരുപാട് സമയങ്ങളിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കാറുണ്ട്. ഇപ്പോൾ ഫാമിലി സിസ്റ്റത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
താരത്തിന്റെ വാക്കുകൾ: ഫാമിലി എന്ന സിസ്റ്റം ആരെയും സ്വതന്ത്രമായി ജീവിക്കുവാൻ അനുവദിക്കുന്നില്ല. സ്വതന്ത്രമായി ഒരു സ്റ്റെപ്പ് എടുത്തു വയ്ക്കുന്നവരെ വെടി, വേശ്യ എന്നീ പദങ്ങൾ ഉപയോഗിച്ച് സ്ലട്ട് ഷെയിം ചെയ്യുകയാണ്. കേരളത്തിൽ ഫാമിലി എന്ന സിസ്റ്റം തന്നെ ഔട്ട് ഡേറ്റഡാണ്. മേരേജ് ഫാമിലി സ്ത്രീധനം തുടങ്ങിയ സിസ്റ്റങ്ങൾക്കൊന്നും ഞാൻ ഒരു പുല്ലുവില പോലും നൽകുന്നില്ല.
ഞാൻ ഇന്ത്യയിലുള്ള ട്രഡീഷണൽ ഫാമിലി സിസ്റ്റത്തിനോട് തന്നെ ഭയങ്കര എഗൈൻസ്റ്റ് ആണ്. ഇവിടെ ആണാവട്ടെ പെണ്ണ് ആവട്ടെ ആര് ജനിക്കുകയാണെങ്കിലും അവർക്ക് ഒരു വ്യക്തി സ്വാതന്ത്ര്യം എന്ന് സംഭവമേ നൽകുന്നില്ല. ഇവിടെ ജനിച്ചത് മുതൽ ഓരോരുത്തരെയും കാണുന്നത് ഇന്ന ആളുടെ മകൾ അല്ലെങ്കിൽ മകൻ അല്ലെങ്കിൽ അമ്മാവന്റെ മകൾ ഇങ്ങനെ ഓരോ രീതിയിലാണ്. വ്യക്തിപരമായി കാണുന്നില്ല.
ഒരു കാലം കഴിഞ്ഞാൽ കല്യാണം കഴിക്കണം എന്നുള്ള ഒരു ഫോഴ്സിംഗ് സമൂഹത്തിലുണ്ട്. സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരെ പോലും അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നില്ല. അതുകൊണ്ടു തന്നെ ഫാമിലി എന്ന സിസ്റ്റം ഔട്ട് ഡേറ്റ് ആണ്. യഥാർത്ഥത്തിൽ ഒരു സ്ത്രീയാണ് ഒരു പുരുഷനെ ചൂസ് ചെയ്യേണ്ടത്. അതിനുള്ള എല്ലാ അർഹതയും അധികാരവും ഉള്ളത് സ്ത്രീക്കാണ്.
പങ്കാളിയെ ചൂസ് ചെയ്യാനുള്ള അധികാരം പെൺകുട്ടികൾക്കാണുള്ളത്. ഏത് സമയത്ത് ഏത് പങ്കാളിയെ സെലക്ട് ചെയ്യണം ഒരു പങ്കാളി മതിയോ ഇതെല്ലാം ചെയ്യേണ്ടത് പെൺകുട്ടികളാണ്. അവർക്ക് ഇഷ്ടമുള്ള സമയത്ത് അവർക്ക് ഇഷ്ടപ്പെട്ട പങ്കാളികളെ ചൂസ് ചെയ്യാനുള്ള ബയോളജിക്കൽ ഫീച്ചേഴ്സ് ഉള്ളത് പെൺകുട്ടികൾക്ക് ആണ്.
എന്നാൽ ഇവിടെ ഒരു പെൺകുട്ടികളെ അടിച്ചമർത്തി ഒരു പാർട്ടിക്കുലർ സിസ്റ്റത്തിനുള്ളിൽ വളർത്തി ആരെങ്കിലും ഒരാളെ ചൂസ് ചെയ്താൽ അത് പറ്റില്ല അതിന്റെ പേരിൽ ജാതി മതം അല്ലെങ്കിൽ തന്നെക്കാൾ ഉയരം കൂടിയവരെ വേണം തന്നെക്കാൾ പ്രായം കൂടിയവർ വേണം എന്നിങ്ങനെയുള്ള വേലിക്കെട്ടുകൾ വെച്ച്ആണ് പെൺകുട്ടികളെ കാണുന്നത്.