മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നായകനടനാണ് ഉണ്ണി മുകുന്ദൻ. ചെയ്തുവച്ച കഥാപാത്രങ്ങളുടെയെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികവുള്ള പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരത്തിനുള്ള മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട് എന്ന് തന്നെയാണ് താരത്തിന്റെ കരിയറിലെ ഉന്നതികൾക്കുള്ള പ്രധാന കാരണം.
മാളികപ്പുറം എന്ന സിനിമയുടെ വമ്പിച്ച വിജയത്തിനു ശേഷം ഒരുപാട് വിമർശനങ്ങളാണ് താരത്തിന് കേൾക്കേണ്ടി വന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തനായ ഒരു സംവിധായകനായ ശാന്തിവിള ദിനേഷ് താരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ വലിയ വിമർശനങ്ങളാണ് താരത്തിന് എതിരെ ശാന്തിവിള ദിനേശ് ഉന്നയിച്ചിട്ടുള്ളത്.
മാളികപ്പുറം ഇതിനു വേണ്ടി കൊട്ടിഘോഷിക്കാൻ അതിലൊന്നും ഉണ്ടായിരുന്നില്ല, ചക്ക വീണ് മുയൽ ചത്തു എന്നത് പോലെ ഒരു സിനിമ. ആറ്റുകാൽ അമ്പലത്തിൽ വിളക്കു കൊളുത്തിയത് രണ്ടര ലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല എന്നൊക്കെയാണ് മാളികപ്പുറത്തെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്.
കഴിഞ്ഞ തവണ മമ്മൂട്ടിയായിരുന്നു. ആ മനുഷ്യൻ ഒരു പൈസ പോലും വാങ്ങിയില്ല. ഇവൻ, പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു എന്നാണ് അദ്ദേഹം ഉണ്ണിമുകുന്ദനെ കുറിച്ചും മാളികപ്പുറം എന്ന സിനിമയെ കുറിച്ചും പറയുന്നത്.
ഇവനെ വിമർശിക്കുന്നവർ ഒന്ന് കരുതിക്കോണം കാരണം, എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇവനെ കാണാൻ ഒരു തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും ചെന്നു. ഉടൻ തന്നെ ഇവൻ ഇവരോട് പറയുന്നത് കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ ഒരു അഭിപ്രായത്തിൽ മലയാള സിനിമയിൽ ഇപ്പോൾ മാമാപ്പണി ചെയ്യുന്നവർക്കേ നില നിൽക്കാൻ പറ്റുള്ളൂ എന്നാണ് എന്നും താരം പറയുകയുണ്ടായി.
ഇവന്റെ അണ്ടർവെയർ കഴികി ക്കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവായി വെക്കുള്ളൂ എന്നും ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ നിങ്ങളാലോചിച്ച് നോക്കണം എന്നും ചാനലിൽ ഒക്കെ വന്നിരുന്ന് വന്ന് സംസാരിക്കുന്നത് കേട്ടാൽ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.
ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. അന്ന് ആ കേസൊക്കെ ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്. ആ മാളികപ്പുറം സിനിമ വിജയിച്ച സമയത്ത് എന്തൊരു അഹങ്കാരം പറച്ചിൽ ആയിരുന്നു. മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ ഞാനാണ്, ഇപ്പോൾ മലയാളത്തിൽ നൂറ് കോടി ക്ലബിൽ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ് ഇതെന്നും താരം അധിക്ഷേപിച്ചു.