You are currently viewing ഭാവനയുടേത് വെറുമൊരു തിരിച്ചു വരവല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, നിശ്ചയ ദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്: പ്രശംസയുമായി കെ കെ രമ

ഭാവനയുടേത് വെറുമൊരു തിരിച്ചു വരവല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, നിശ്ചയ ദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്: പ്രശംസയുമായി കെ കെ രമ

ഭാവനയുടേത് വെറുമൊരു തിരിച്ചു വരവല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, നിശ്ചയ ദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്: പ്രശംസയുമായി കെ കെ രമ

മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളെ എല്ലാം വലിയ വിജയങ്ങൾ ആക്കിയ നടിയാണ് ഭാവന. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. മലയാള സിനിമാ മേഖലയിൽ താരം സജീവമായ സമയങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഒരുപാട് വിജയ ചിത്രങ്ങളുടെ പരമ്പര സൃഷ്ടിച്ചു വലിയ ഒരു ഇടവേളയും കഴിഞ്ഞ് ഇപ്പോൾ തിരിച്ചു വരവിനു ഒരുങ്ങുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമയിലൂടെയാണ് താരം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. അടുത്ത സമയത്ത് റിലീസാവുന്ന സിനിമയെ വലിയ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഇപ്പോൾ രാഷ്ട്രീയ പ്രവർത്തക കെ കെ രമ ഫേസ്ബുക്കിൽ സിനിമയെയും ഭാവനയെയും പ്രശംസിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പിന്റെ പൂർണ രൂപം : അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമയുടെ റിലീസ്വെ റുമൊരു സിനിമാ റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്.

ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടിൽ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ സദാചാര സങ്കല്പങ്ങളനുസരിച്ച് “കളങ്കിതകൾ ” എന്ന പ്രതിച്ഛായ അടിച്ചേല്പിച്ച് ഒറ്റപ്പെടുത്തുന്നതിനാലാണ് അവർക്ക് ഇരകളായി തുടരേണ്ടി വരുന്നത്. മറ്റ് ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികൾക്ക് വലിയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കൽ വല്ലാതെ വർദ്ധിപ്പിക്കും.

ഇരയെന്ന നിലയിൽ നിന്നും അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലെ, പിൽക്കാല ജീവിതം സ്വാഭാവിക നിലയിൽ അവർക്ക് മുന്നോട്ട് നയിക്കാനാവൂ. അതുകൊണ്ട് താൻ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോൾ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നു പറയുമ്പോൾ അത് മേല്പറഞ്ഞ അനേകയിരങ്ങൾക്ക് ആശ്വാസം പകർന്നു നൽകുന്ന മാതൃകാ നിലപാടാണ്. സുപ്രസിദ്ധ മാദ്ധ്യമ പ്രവർത്തക ബർഖ ദത്ത് കഴിഞ്ഞ വനിതാദിനത്തിൽ ചലച്ചിത്ര നടി ഭാവനയുമായി നടത്തിയ ഓൺലൈൻ ഭാഷണം അതുകൊണ്ട് തന്നെയാണ് ചരിത്രമായത്.എല്ലാം തീർന്നുവെന്ന് കരുതിയ ഇടത്തു നിന്നും ഘട്ടം ഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതിൽ വിശദീകരിക്കുന്നുണ്ട്.

രാത്രി സഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയത്. സിനിമാമേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.സിനിമയ്ക്കും ഭാവനയ്ക്കും സ്നേഹാഭിവാദ്യങ്ങൾ . കെ.കെ രമ…

Leave a Reply