You are currently viewing ‘പ്രണവിന്റെ മാത്രം’ എന്ന ടാഗോടെ ഷഹാനയെ ഇനിയുള്ള കാലം കെട്ടിയിടരുത്, ഒരു ആയുസ്സ് മുഴുവൻ ശ്രമിച്ചാലും ലഭിക്കാത്തത്ര സുരഭിലമായ പ്രണയസാക്ഷാത്കാരം ലഭിച്ച ഭാഗ്യവതിയാണ് ഷഹാന..കുറിപ്പ്

‘പ്രണവിന്റെ മാത്രം’ എന്ന ടാഗോടെ ഷഹാനയെ ഇനിയുള്ള കാലം കെട്ടിയിടരുത്, ഒരു ആയുസ്സ് മുഴുവൻ ശ്രമിച്ചാലും ലഭിക്കാത്തത്ര സുരഭിലമായ പ്രണയസാക്ഷാത്കാരം ലഭിച്ച ഭാഗ്യവതിയാണ് ഷഹാന..കുറിപ്പ്

‘പ്രണവിന്റെ മാത്രം’ എന്ന ടാഗോടെ ഷഹാനയെ ഇനിയുള്ള കാലം കെട്ടിയിടരുത്,ഒരു ആയുസ്സ് മുഴുവൻ ശ്രമിച്ചാലും ലഭിക്കാത്തത്ര സുരഭിലമായ പ്രണയസാക്ഷാത്കാരം ലഭിച്ച ഭാഗ്യവതിയാണ് ഷഹാന..കുറിപ്പ്

മതത്തിന്റെയോ ആഡംബര സുഖ സൗകര്യങ്ങളുടെയോ സൗകുമാര്യതയുടെയോ ഒന്നിന്റെയും വേലിക്കെട്ടുകൾ ഇല്ലാതെ തങ്ങളുടെ പ്രണയം തുറന്നു പറയുകയും അതിനെ സാക്ഷാത്കരിക്കുകയും ചെയ്ത പ്രണവ് ഷഹാന ദമ്പതികളെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതമായിരിക്കും. ചെറിയ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവച്ചു കൊണ്ടിരുന്ന ഇവർക്കിടയിലേക്ക് കടന്നു വന്ന മരണത്തിന്റെ ദൂതൻ ഒരുപാട് പ്രേക്ഷകരെ കണ്ണീരണിയിച്ചു.

പ്രണവിന്റെ അകാല അപ്രതീക്ഷിത മരണം ഷഹാനയെ മാത്രമല്ല അവരെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അവരുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും വാർത്തകൾ വായിച്ച ഓരോ വായനക്കാരന്റെയും കണ്ണ് ഈറൻ അണിയിച്ചാണ് കടന്നു പോയത്. അതു കൊണ്ടു തന്നെ മരണം പുറത്തിറഞ്ഞതിനു ശേഷം അനുകൂലമായും പ്രതികൂലമായും ഒരുപാട് പോസ്റ്റുകൾ വന്നു എങ്കിലും ഷഹാനയെ അനുകൂലിച്ചുകൊണ്ടും അവളെ മഹത്വവൽക്കരിച്ചു കൊണ്ടുമുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്

അനഘ ജയൻ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: ഷഹാന ഒരിക്കലും തോറ്റ് പോയിട്ടില്ല. ആ കുട്ടി തന്നെ എതിർത്ത എല്ലാവരുടെയും മുന്നിൽ ജയിച്ച് തന്നെയാണ് നിൽക്കുന്നത്. എതിർക്കുന്ന പലർക്കും ഒരു ആയുസ്സ് മുഴുവൻ ശ്രമിച്ചാലും ലഭിക്കാത്തത്ര സുരഭിലമായ പ്രണയസാക്ഷാത്കാരം ലഭിച്ച ഭാഗ്യവതിയാണ് ഷഹാന. എത്ര കാലം ജീവിക്കുന്നു എന്നല്ല, ഉള്ള കാലം എങ്ങനെ ജീവിച്ചു എന്നതാണ് പരിഗണിക്കേണ്ടത്. അത് നോക്കുമ്പോൾ പ്രണവ് അതിഭാഗ്യവാനാണ്. കേരളം കണ്ട ഏറ്റവും മനോഹരമായ പ്രണയകഥകളിൽ മുൻപന്തിയിലാണ് പ്രണവിന്റെയും ഷഹാനയുടെയും ജീവിതം.

പ്രണവിന്റെ മരണം ആഘോഷിക്കുന്നവരുടെ കുഴപ്പം മതഭ്രാന്ത് മാത്രമല്ല, ജീവിതത്തിൽ തീവ്രമായ പ്രണയം അനുഭവിക്കാൻ പറ്റാത്തതിൽ ഉള്ള അസൂയ കൂടിയാണ്. വയറും തിരുമ്മി കട്ടിമീശയും വച്ച് ഉമ്മറത്തിരുന്ന് ‘താനെങ്ങനെ വീട്ടിലെ പെണ്ണുങ്ങളെ അടക്കി നിർത്തുന്നു’ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഗർവ്വ് പറയുന്ന ടിപ്പിക്കൽ മലയാളി ആണുങ്ങൾ കരുതുന്നത് പോലെ സ്ത്രീകൾ പ്രണയിക്കുന്നത് macho masculinity-യേയോ നിങ്ങളുടെ സംരക്ഷകൻ-പരിവേഷത്തെയോ ഉറച്ച ശരീരത്തെയോ അല്ല. നിങ്ങളിൽ പലരും അഹങ്കരിക്കുന്നത് പോലെ രാഷ്ട്രീയ നിലപാടുകളെയും അല്ല. പ്രണയത്തിന് പാത്രമാകാൻ വേണ്ടത് പ്രണയിക്കാനുള്ള മനസ്സ് മാത്രമാണ്.
നിയന്ത്രണം പ്രണയമല്ല. സ്വാതന്ത്ര്യമാണ് പ്രണയം. സംരക്ഷണം പ്രണയമല്ല. ശാക്തീകരണമാണ് പ്രണയം. വിട്ടുവീഴ്ചകൾ ഒട്ടുമേ പ്രണയമല്ല. സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നതിൽ മാത്രമാണ് പ്രണയമുള്ളത്.

ഇതൊന്നും അനുഭവിക്കാതെ, തങ്ങൾക്ക് വേണ്ടത് ചോദിച്ചും നിർബന്ധിച്ചും വാങ്ങിയെടുത്ത് മാത്രം ശീലിച്ച ഈ നാട്ടിലെ ഒരു വലിയ വിഭാഗം ആണുങ്ങൾക്ക് ഷഹാനയ്ക്ക് എങ്ങനെയാണ് പ്രണവിന്റെ പ്രണയിക്കാൻ കഴിഞ്ഞത് എന്ന് മനസ്സിലാകില്ല. അതിലുള്ള ചൊരുക്ക് അയാളുടെ മരണവാർത്തയ്ക്ക് കീഴെ തീർക്കുന്നുണ്ടെങ്കിൽ അവരോട് സഹതാപം മാത്രമാണ് തോന്നേണ്ടത്. പിന്നെ മതത്തെ കുറിച്ച് പറയാൻ ആണെങ്കിൽ – സ്നേഹത്തിന് തടസ്സം നിൽക്കുന്ന ഒരു തത്വചിന്തയും ആത്മീയതയിൽ അധിഷ്ഠിതമല്ല. അങ്ങനെ അല്ലാത്തതൊന്നും മതവുമല്ല. സ്നേഹമാണ്, പ്രണയമാണ് മതത്തിന്റെ കാതൽ. അത് അനുവദിക്കാത്ത ഒരു മതത്തെയും പരിഗണിക്കേണ്ടതില്ല. കൊന്നാൽ കൂട്ടുനിൽക്കുകയും പ്രണയിച്ചാൽ എതിർക്കുകയും ചെയ്യുന്നത് ഏത് മതമാണെങ്കിലും കുടുംബം ആണെങ്കിലും രക്തബന്ധുക്കൾ ആണെങ്കിലും പോയി പണി നോക്കാൻ പറയണം, പുല്ല്.

PS: ഇപ്പോൾ ഷഹാനയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ ഉദ്ദേശം ഇനിയുള്ള കാലം ആ കുട്ടിയെ ഈ സംഭവത്തിൽ തളച്ചിടുക എന്നതാണ്. മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ഈ ദുരിതം തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയാത്ത വിധം ഇടയ്ക്കിടെ check on ചെയ്ത്, ദുഃഖം ഓർമ്മിപ്പിച്ച്, ആ കുട്ടിയെ സമൂഹം കയറില്ലാതെ കെട്ടിയിടും. ‘പ്രണവിന്റെ മാത്രം’ എന്ന ഗ്ലോറിഫിക്കേഷൻ അതിനൊരു മറയാക്കും. എന്നിട്ട് ചരമാവാർഷികത്തിനും പ്രണയദിനത്തിനും ഓണത്തിനും വിഷുവിനും എല്ലാം അത് പൊലിപ്പിച്ച് വാർത്തയാക്കും. നിഷ്കളങ്കർ ഈ കണ്ടന്റ് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. ഈ വിഷയത്തിൽ എങ്കിലും അതിനെല്ലാം ഒരു മാറ്റമുണ്ടാകട്ടെ. നല്ലൊരു ദാമ്പത്യം പ്രണവിന് സമ്മാനിച്ച സന്തോഷത്തിൽ ഷഹാനയ്ക്ക് പുതിയ ജീവിതലക്ഷ്യങ്ങളുമായി മുന്നേറാൻ കഴിയട്ടെ PranavShahana

Leave a Reply