പഠന ചിലവുകൾക്ക് വേണ്ടി കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തി മലയാളി വായനക്കാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഇടയിൽ വളരെ പെട്ടെന്നാണ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. മീൻ വിൽപ്പന വലിയ വാർത്തയായതോടെ കൂടി പഠന ചെലവുകൾ വഹിക്കാൻ വരെ ആളുകൾ ഉണ്ടായി സർക്കാറിൽ നിന്ന് പോലും സംഭാവനകളും വാഗ്ദാനങ്ങളും ലഭിച്ചു. ഇതെല്ലാം ഒരു ഷോ ഓഫ് ആണ് എന്ന് പറഞ്ഞ് ആണ് സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ ഹനാനെ പലരും വിമർശിച്ചത്. അതിനു ശേഷം ഹനാന് പിന്നെ സോഷ്യൽ മീഡിയയിൽ ഒരാളും കണ്ടില്ല.
പിന്നീട് സോഷ്യൽ മീഡിയ ഇടങ്ങളിൽ പേര് വീണ്ടും കടന്നു വരുന്നത് ഹനാന് ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും നട്ടെല്ലിനു കാര്യമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തതിന് ശേഷമാണ്. സ്വന്തമായി എണീറ്റ് നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു ഹനാന് എങ്കിലും ഉൾക്കരുത്തും മനോധൈര്യവും ആത്മവിശ്വാസവും മുതൽക്കൂട്ട് ആക്കി ഹനാൻ തിരിച്ചു വരുന്നത് സോഷ്യൽ മീഡിയ അറിയുകയും ചെയ്തു.
വലിയ പ്രതിസന്ധികളിൽ നിന്ന് മറികടക്കാൻ ശരീരം അത് നിലയുറപ്പിക്കാൻ വേണ്ടി ജിമ്മിൽ പോയതും വർക്കൗട്ട് ചെയ്തതും വീണ്ടും വലിയ വാർത്തയായി. ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ ട്രെയിനറെ പോലും അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ് താരത്തിന് മാറ്റങ്ങൾ സംഭവിച്ചത്. അതിലും ഒരുപാടുപേർ വിമർശന സ്വരങ്ങൾ മായി മുന്നോട്ട് വന്നു. താരം ധരിക്കുന്ന ജിം യോഗ ഡ്രസ്സുകൾ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് വിമർശനങ്ങൾ ഉണ്ടാവാൻ കാരണം.
സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് താരമിപ്പോൾ. അധ്വാനിച്ച പണം മിച്ചം വെച്ച് സ്വന്തം ഇഷ്ടപ്രകാരം ഒരു മോതിരം വാങ്ങിയിട്ടതിനു പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഹനാൻ പറയുന്നത്. കുടുംബത്തിന്റെ ഭാരം ചുമലിലേറ്റി മീൻ വിൽപ്പന നടന്ന പെണ്ണിനെ കയ്യിൽ സ്വർണ്ണ മോതിരം ആണ് എന്നിവരെ പറയാനാ ഉണ്ടായിരുന്നു എന്നും ഹനാൻ വ്യക്തമാക്കുന്നു.
അതുപോലെ ഒരു പരിപാടിക്ക് പോയി മടങ്ങുന്നതിനിടയിൽ കോഴിക്കോട് വെച്ച് ആണ് കാർ ആക്സിഡന്റ് സംഭവിക്കുന്നത്. പക്ഷേ അതിനെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പറയപ്പെട്ടത് ആണുങ്ങളുടെ കൂടെ കറങ്ങാൻ പോയി അപകടത്തിൽ പെട്ടു എന്നാണ്. ആരും സഹായിക്കാനില്ലാതെ ഒരുപാട് ദിവസങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ട് എന്നും പിന്നീട് മുന്നോട്ടു പോകണമെങ്കിൽ സ്വന്തം ആത്മധൈര്യം തന്നെ മുതൽക്കൂട്ടായി എടുക്കണം എന്ന് ബോധം വന്നതിൽ നിന്നാണ് ഇതുവരെയെത്തിയത് എന്നും ഹനാൻ പറഞ്ഞത്.