You are currently viewing ഫോണിലേക്ക് അശ്ളീല സന്ദേശമയച്ച വ്യക്തിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പൊലീസിന് കൈമാറി…

ഫോണിലേക്ക് അശ്ളീല സന്ദേശമയച്ച വ്യക്തിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പൊലീസിന് കൈമാറി…

ഫോണിലേക്ക് അശ്ളീല സന്ദേശമയച്ച വ്യക്തിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പൊലീസിന് കൈമാറി.

ഹനാൻ എന്ന പെൺകുട്ടിയെ കേരളം ഒരിക്കലും മറന്നു കാണില്ല. തന്റെ വിശപ്പടക്കാനും കുടുംബത്തെ പോറ്റാനും വേണ്ടി യൂണിഫോം ധരിച്ച് റോഡ് സൈഡിൽ മത്സ്യം വിൽക്കാൻ ഇറങ്ങിയ എന്ന പെൺകുട്ടി ഒരു സമയത്ത് കേരളം മൊത്തം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹനാന് പാടിയും പറഞ്ഞും പുകഴ്ത്തിയും ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റുകൾ നിറഞ്ഞുനിന്നിരുന്നു.

പിന്നീട് ഹനാന്റെ വിദ്യാഭ്യാസ ചെലവും മറ്റും ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തത് വലിയ വാർത്തയായിരുന്നു. ശേഷം 2018 താരത്തിന് സംഭവിച്ച കാർ അപകടവും സോഷ്യൽ മീഡിയയിലെ വാർത്തയായി. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന സ്വഭാവ വിശേഷമാണ് ഹനാന് ഉള്ളത്. ട്രെയിനിൽ തനിക്കെതിരെ ഉണ്ടായ മോശമായ അനുഭവത്തെ താരം ലൈവിൽ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

ഇപ്പോൾ ഹനാനുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽ മീഡിയ താരത്തിന്റെ ധൈര്യത്തെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുകയാണ്. ഒരു പെൺകുട്ടിക്ക് ഇത്രയും ധൈര്യമുണ്ടായാൽ പിന്നെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും തെറ്റായ സമീപനങ്ങളും ഉണ്ടാകില്ല എന്നാണ് പലരും കമന്റ്റ് രേഖപ്പെടുത്തിയത്.

ഹനാൻ ന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീല മെസ്സേജുകളും വീഡിയോകളും അയച്ചിരുന്ന ഒരാളെ തന്റെ കൃത്യമായ ഇടപെടൽ കൊണ്ടും ബുദ്ധികൊണ്ട് പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണ് ഹനാൻ. ഇത്തരത്തിൽ മോശമായി മെസ്സേജ് അയച്ച വ്യക്തിയെ കൊച്ചിയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് തന്നെ പോലീസിന് കൈമാറുകയും ചെയ്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

കുമ്പളങ്ങിയിലെ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് നിരന്തരമായി ഫോണിലൂടെ അശ്ലീല മെസ്സേജ് അയച്ച ജോസഫ് എന്നയാളെ തന്റെ വറുതിലാക്കുകയായിരുന്നു ഹനാൻ. ശേഷം തന്ത്രപൂർവ്വം കൊച്ചിയിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് പോലീസിനെ കൈമാറുകയാണ് ചെയ്തത്. ഇത് പുതുതലമുറയിലെ പെൺകുട്ടികൾക്ക് പ്രചോദനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Leave a Reply